സംസ്ഥാനത്തെ റേഷൻ കടകളില്‍ സമയമാറ്റം ; രാവിലെ തുറക്കുക ഒൻപത് മണിക്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയത്തില്‍ മാറ്റം. ഇനിമുതല്‍ റേഷൻ കടകള്‍ രാവിലെ ഒമ്ബത് മണിക്കാകും തുറക്കുക. നിലവില്‍ രാവിലെ എട്ടുമണി മുതലായിരുന്നു റേഷൻകടകളുടെ പ്രവർത്തനം. എന്നാല്‍, റേഷൻ വ്യാപാരികളുടെ എതിർപ്പ് ശക്തമായതോടെയാണ് സമയക്രമം മാറ്റാൻ പൊതുവിതരണവകുപ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി.
ഇനിമുതല്‍ റേഷൻകടകള്‍ രാവിലെ എട്ടിന് പകരം ഒൻപത് മണിക്കാകും തുറക്കുക. രാവിലെ ഒൻപതുമുതല്‍ 12 വരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമാണ് പ്രവർത്തിക്കുക. 2023 മാർച്ച് ഒന്നിന് പരിഷ്കരിച്ച സമയക്രമമനുസരിച്ച് രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമാണ് റേഷൻകടകള്‍ പ്രവർത്തിച്ചിരുന്നത്.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കടക്കം റേഷൻസാധനങ്ങള്‍ തൊഴില്‍ നഷ്ടം കൂടാതെ വാങ്ങാനാവുമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ സമയം നിശ്ചയിച്ചത്. എന്നാല്‍, ഇതിനെതിരെ റേഷൻ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മൂന്നുമാസംമുമ്ബ് ഭക്ഷ്യമന്ത്രി ജി.ആർ. അനില്‍ സമയമാറ്റം സംബന്ധിച്ച് റേഷൻ വ്യാപാരിരികള്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും ഉത്തരവ് ഉറങ്ങിയിരുന്നില്ല. മന്ത്രി നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി റേഷൻവ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.