കേന്ദ്ര സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് എല്‍ഡിഎഫ് ; കേരളയാത്ര നടത്താനും തീരുമാനം
കേരളത്തെ സാമ്ബത്തികമായി ഞെരുക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് സമരം പ്രഖ്യാപിച്ചു. ജനുവരി 12നാണ് തിരുവനന്തപുരത്ത് വെച്ച് സമരം നടക്കുക.പ്രതിഷേധ സമരത്തില്‍ മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കും. ഞായറാഴ്ച നടന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം.
തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം, ക്ഷേമപെൻഷൻ കുടിശിക നല്‍കാത്തത്, കടമിടുപ്പ് പരിധി വെട്ടിക്കുറച്ചത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയർത്തിയാണ് എല്‍ഡിഎഫ് സമരം. കേന്ദ്രത്തിനെതിരെയുള്ള സമരപരമ്ബരകളുടെ തുടക്കമാവും 12 നുള്ള പ്രതിഷേധം.
സാമ്ബത്തികമായി ഞെരുക്കുന്ന കേന്ദ്ര നിലപാടിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും മുമ്ബ് ഡല്‍ഹിയില്‍ പ്രതിഷേധിച്ചിരുന്നു. കേന്ദ്ര ധനമന്ത്രിയുമായി കെ.എൻ.ബാലഗോപാല്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും കേന്ദ്രം വഴങ്ങിയിരുന്നില്ല. ഏറ്റവും അവസാനമായി 6000 കോടിയുടെ കടമെടുപ്പ് പരിധിയാണ് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കാനിരിക്കെയാണ് കടമെടുപ്പ് പരിധി വീണ്ടും കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത്. 6000 കോടിരൂപയുടെ കടമെടുപ്പ് പരിധിയാണ് അവസാനമായി വെട്ടിക്കുറച്ചത്. സാമ്ബത്തികമായി കേന്ദ്രം ഞെരുക്കുന്നത് ജനങ്ങളെ കൂടി ബോധ്യപ്പെടുത്തുക ലക്ഷ്യമിട്ടാണ് പ്രതിഷേധം.
കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ കേന്ദ്ര സർക്കാറിനെതിരെയുള്ള പ്രതിഷേധ പരിപാടിയെ കുറിച്ച് ധാരണയായിരുന്നു. അതിനെ തുടർന്നാണ് ഞായറാഴ്ച അടിയന്തര എല്‍ഡിഎഫ് യോഗം ചേർന്ന് അംഗീകാരം നേടിയത്. കേന്ദ്രത്തിനെതിരായ സമരപരമ്ബരകളുടെ തുടക്കമാകും 12 നുള്ള പ്രതിഷേധം. തുടർ സമരങ്ങളുമുണ്ടാവും. എല്‍ഡിഎഫ് നേതൃത്വത്തില്‍ കേരളയാത്ര നടത്താനും യോഗത്തില്‍ തീരുമാനമായി. നിയമസഭ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് ആരംഭിക്കാനും എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായി. എല്‍ഡിഎഫ് നേതൃത്വത്തില്‍ കേരളയാത്ര നടത്തും. കേരള യാത്രയുടെ തിയതി ജനുവരി ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിക്കും.
