മേപ്പാടിയിൽ വാഹനാപകടത്തിൽ വയോധിക മരിച്ച സംഭവം : നാലുപേർ അറസ്റ്റിൽ

മേപ്പാടി : മേപ്പാടി ചൂരൽമല റൂട്ടിലെ ഒന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ വയോധിക മരിച്ച സംഭവത്തിൽ ജീപ്പുയാത്രക്കാരായ മൂന്നുപേർകൂടി അറസ്റ്റിൽ. കാസർകോട് പെരുമ്പള സ്വദേശികളായ പ്രശാന്ത് (22), നിധിൻ (20), നിധി (20) എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ മേപ്പാടി സിഐ എ.യു. ജയപ്രകാശും സംഘവും വ്യാഴാഴ്ച വൈകീട്ട് അറസ്റ്റുചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജീപ്പിൽ പ്രായപൂർത്തിയാവാത്ത ഒരു കുട്ടിയുമുണ്ടായിരുന്നു.
സംഭവത്തിൽ ജീപ്പ് ഡ്രൈവർ അഖിലിനെ നേരത്തേ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. പ്രതികളുടെപേരിൽ കൊലപാതകത്തിനാണ് കേസെടു ത്തിരിക്കുന്നത്.
ജൂൺ എട്ടിന് ആയിരുന്നു സംഭവം. മാപ്പിളത്തോട്ടത്തിലെ പോക്കറ്റ് റോഡിൽനിന്ന് ചൂരൽമല റോഡിലേക്ക് സ്കൂട്ടർ കയറ്റിയപ്പോൾ സഡൻ ബ്രേക്കിടേണ്ടിവന്ന ജീപ്പുയാത്രക്കാരും സ്കൂട്ടർ ഓടിച്ചിരുന്ന അഫിലുവും തമ്മിൽ വാക്‌തർക്കമുണ്ടായിരുന്നു. തുടർന്ന് മനഃപൂർവം ജീപ്പ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.