മാനന്തവാടിയിൽ അജ്ഞാതജീവി വീട്ടുമുറ്റത്ത് കെട്ടിയിട്ട 6 ആടുകളെ കടിച്ചുകൊന്നു
മാനന്തവാടി : അജ്ഞാതജീവി ആടുകളെ കടിച്ചുകൊന്നു. മാനന്തവാടി നഗരസഭയിലെ ജില്ലാ ജയില്‍ റോഡിന് സമീപത്തെ പുലമൊട്ടംകുന്നിലാണ് ആറ് ആടുകളെ അജ്ഞാതജീവി കടിച്ചു കൊന്നത്. ഒരാടിനെ കാണാതാവുകയും ചെയ്തു.
പുലമൊട്ടംകുന്നിലെ മുരുകന്റെ ആടുകളെയാണ് കൊന്നത്. വീട്ടുമുറ്റത്ത് കെട്ടിയിട്ട ആടുകളാണ് ആക്രമിക്കപ്പെട്ടത്. പ്രസവിച്ച രണ്ട് ആടുകളും, ഗര്‍ഭിണിയായ രണ്ടാടുകളും, രണ്ട് ആട്ടിന്‍കുട്ടികളുമാണ് ചത്തത്. ഒരു കുട്ടിയെ കാണാതായിട്ടുമുണ്ട്.
വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് പോയി രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തൊട്ടടുത്ത പ്രദേശത്ത് മൂന്ന് പശുക്കളെ തെരുവ് നായകള്‍ കൊന്നിരുന്നു. അതിനാൽ ഇതും നായ്ക്കളുടെ ആക്രമണമാണെന്നാണ് നിഗമനം.