സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ് ; പവന് 600 രൂപ കൂടി
സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസത്തെ വിലയിടിവിന് ശേഷം സ്വർണവിലയില്‍ ഇന്ന് വലിയ വർധന രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപ കൂടി 13230 രൂപയും പവന് 600 രൂപ കൂടി 105840 രൂപയുമാണ് വിപണിയിലെ നിരക്ക്. ആഗോള സാമ്പത്തിക മേഖലയിലുണ്ടായ പുതിയ മാറ്റങ്ങളും ഡോളറിൻ്റെ മൂല്യത്തിലെ വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയില്‍ സ്വർണവില വീണ്ടും ഉയരാൻ പ്രധാന കാരണമായതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
18 കാരറ്റ് സ്വർണ നിരക്കിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 65 രൂപ കൂടി 10870 രൂപയും പവന് 520 രൂപ കൂടി 86960 രൂപയുമാണ് നിലവിലെ വിപണി വില. കെ സുരേന്ദ്രൻ വിഭാഗത്തില്‍ 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ കൂടി 8470 രൂപയും പവന് 400 രൂപ കൂടി 67760 രൂപയുമാണ്. ഒൻപത് കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 5460 രൂപയും പവന് 240 രൂപ കൂടി 43680 രൂപയുമായി മാറിയിട്ടുണ്ട്. വരും മാസങ്ങളില്‍ ഉത്സവ സീസണും വിവാഹ സീസണും സജീവമാകാനിരിക്കെ സ്വർണവിലയിലുണ്ടാകുന്ന ഈ അപ്രതീക്ഷിത കുതിപ്പ് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.വെള്ളി വിപണിയിലെ നിരക്കുകള്‍
സ്വർണവില കുതിച്ചുയർന്നപ്പോഴും വെള്ളി നിരക്കുകളില്‍ ഇന്ന് യാതൊരു മാറ്റവുമില്ലാതെയാണ് വ്യാപാരം നടക്കുന്നത്. ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 235 രൂപയിലാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രൻ വിഭാഗത്തിലും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 235 രൂപയും 10 ഗ്രാം വെള്ളിക്ക് 2350 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യവസായ ആവശ്യങ്ങള്‍ക്കുള്ള വെള്ളിയുടെ ഡിമാൻഡ് സ്ഥിരമായി നില്‍ക്കുന്നതിനാലാണ് വിലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാത്തതെന്നാണ് വിപണി നിരീക്ഷകരുടെ പ്രാഥമിക വിലയിരുത്തല്‍.
ഇന്നലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 13155 രൂപയും പവന് 480 രൂപ കുറഞ്ഞ് 105240 രൂപയുമായിരുന്നു. ഇതിന് തൊട്ടുമുൻപ് ചൊവ്വാഴ്ച (2026 ജൂലൈ 28) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 13215 രൂപയും പവന് 1240 രൂപ കുറഞ്ഞ് 105720 രൂപയുമായിരുന്നു വിനിമയ നിരക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ തുടർച്ചയായി വില കുറഞ്ഞതിന് ശേഷം പെട്ടെന്നുണ്ടായ ഈ കുതിപ്പ് സ്വർണ നിക്ഷേപകരിലും വ്യാപാരികളിലും പുതിയ കണക്കുകൂട്ടലുകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
