ഭിന്നശേഷിക്കാരനായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം ; സഹോദരങ്ങൾ അറസ്റ്റില്‍
തലപ്പുഴ : ഭിന്നശേഷിക്കാരനായ യുവാവിനെ തോര്‍ത്തില്‍ കല്ല് കെട്ടി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സഹോദരങ്ങളായ രണ്ടുപേരെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വാളാട് കരിമ്പില്‍ത്തോട് വീട്ടില്‍ സതീശന്‍ (36), സലീഷ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വിവാഹാലോചനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധമാണ് അക്രമത്തിന് കാരണം. ഈ മാസം 13 ന് രാവിലെ പാല്‍ വാങ്ങാനായി കടയില്‍ പോയപ്പോഴാണ് പ്രതികള്‍ രണ്ട് പേരും ചേര്‍ന്ന് വാളാട് സ്വദേശിയായ പരാതിക്കാരനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. കഴുത്ത് ഞെരിക്കുകയും, നിലത്തിട്ടു ചവിട്ടുകയും അടിക്കുകയും, തോര്‍ത്തില്‍ കല്ല് കെട്ടി തലക്കടിക്കുകയും ചെയ്തു. തലയോട്ടി പൊട്ടി ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ പരാതിക്കാരനെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അരുൺഷായുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടറായ വിമൽചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റോയ് തോമസ്, അബ്ദുള്ള, ജമാൽ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.