സൂപ്പർ എട്ടിൽ നിരാശപ്പെടുത്തി ബാറ്റർമാർ : ഇന്ത്യയുടെ ആദ്യ തോല്‍വി, ദക്ഷിണാഫ്രിക്കൻ ജയം 76 റണ്‍സിന്
അഹമ്മദാബാദ് : നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ടി20 ലോകകപ്പ് സൂപ്പർ 8 മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക 77 റണ്‍സിന് തോല്‍പ്പിച്ചു.
ഇന്ത്യയുടെ ഇന്നിങ്ങ്‌സ് 18.5 ഓവറില്‍ 111 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യൻ ബാറ്റർമാർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.42 റണ്‍സ് നേടിയ ശിവം ദുബേ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസെൻ (4 വിക്കറ്റ്), കേശവ് മഹാരാജ് (3), കോർബിൻ ബോഷ് (2) എന്നിവരുടെ ആക്രമണങ്ങള്‍ ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തു.
സൂപ്പർ 8ലെ തോല്‍വി ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ഇനി ഇന്ത്യക്ക് സിംബാവ്‌വെ, വിൻഡീസ് മല്‍സരങ്ങള്‍ ആണ് ബാക്കിയുള്ളത് അത് ജയിക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്. 12 മത്സരങ്ങളിലെ തുടർച്ചയായ ടി20 വിജയങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്.
ഇന്ത്യയുടെ പിന്തുടരല്‍ വിനാശകരമായി ആരംഭിച്ചു, കിഷനെയും തിലക് വർമ്മയെയും തുടക്കത്തില്‍ തന്നെ നഷ്ടമായി. തുടർന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു. സൂര്യകുമാർ യാദവ് (18), ശിവം ദുബെ എന്നിവരുടെ ശ്രമങ്ങള്‍ ഇന്നിംഗ്സ് സ്ഥിരപ്പെടുത്താൻ പര്യാപ്തമായിരുന്നില്ല. 15-ാം ഓവറില്‍ കേശവ് മഹാരാജിന്റെ വിക്കറ്റുകളുടെ കൂട്ടുകെട്ടും ദക്ഷിണാഫ്രിക്കൻ ഫീല്‍ഡർമാരുടെ മികച്ച ക്യാച്ചുകളും ഇന്ത്യയെ ഒരിക്കലും വീണ്ടെടുക്കാതിരിക്കാൻ സഹായിച്ചു. ദുബെയുടെ ചെറുത്തുനില്‍പ്പ് ഉണ്ടായിരുന്നിട്ടും, ഇന്ത്യ വളരെ പരാജയപ്പെട്ടു, സ്റ്റബ്‌സും കാഗിസോ റബാഡയും തമ്മിലുള്ള ദക്ഷിണാഫ്രിക്കയുടെ ലോവർ ഓർഡർ പങ്കാളിത്തം അവരെ 187 എന്ന മത്സരാധിഷ്ഠിത സ്‌കോറില്‍ എത്തിക്കാൻ സഹായിച്ചു, ഇത് നിലവിലെ ചാമ്പ്യന്മാർക്ക് മേല്‍ ആധിപത്യ വിജയം ഉറപ്പാക്കി.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അവർക്ക് അടിതെറ്റി ഇന്ത്യൻ ബൗളർമാരുടെ ആധിപത്യം കാരണം അവർ തുടക്കത്തില്‍ തന്നെ ബുദ്ധിമുട്ടി. ജസ്പ്രീത് ബുംറ രണ്ട് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി, അർഷ്ദീപ് സിംഗ് ഒരു വിക്കറ്റ് നേടി. ക്വിന്റണ്‍ ഡി കോക്ക് (6), ഐഡൻ മാർക്രം (4) എന്നിവർ ആദ്യകാല പുറത്താക്കലുകളില്‍ ഉള്‍പ്പെടുന്നു. ഇതോടെ 6 ഓവറില്‍ 41 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്ക നഷ്ടപ്പെടുത്തി. എന്നാല്‍ പിന്നീട് ഡേവിഡ് മില്ലർ (63), ഡെവാള്‍ഡ് ബ്രെവിസ് (45) എന്നിവർ ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് നാലാം വിക്കറ്റില്‍ 97 റണ്‍സ് നേടി. ഇത് ദക്ഷിണാഫ്രിക്കയെ തകർച്ചയില്‍ നിന്ന് കരകയറ്റി.
പിന്നീട് ഇവരുടെ കൂട്ടുകെട്ട് ദുബേ പൊളിച്ചതോടെ സ്കോറിങ് വേഗത കുറഞ്ഞു. പിന്നീട് ട്രിസ്റ്റൻ സ്റ്റബ്സിനൊപ്പം ചേർന്ന് മില്ലർ ടീമിനെ നയിച്ചെങ്കിലും മില്ലറിനെ വരുണ്‍ ചക്രവർത്തി വീഴ്ത്തി. അവസാന ഓവറില്‍ ബുംറ വീണ്ടും ശക്തമായി തിരിച്ചെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക റണ്‍സ് നേടുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ അവസാന ഓവറില്‍ ഹർദിക് പാണ്ട്യക്കെതിരെ സ്റ്റബ്സ് മികച്ച ഷോട്ടുകള്‍ കാളിച്ചതോടെ ദക്ഷിണാഫ്രിക്ക സ്‌കോർ 187ല്‍ എത്തിച്ചു. സ്റ്റബ്സ് 24 പന്തില്‍ നിന്ന് 44 റണ്‍സ് നേടി.
മത്സരത്തില്‍ ബുംറ തന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നു. നാല് ഓവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി തൻറെ മികവ് തെളിയിച്ചു. ഇന്ത്യക്കായി അർഷദിപ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ദുബേയും വരുണും ഓരോ വിക്കറ്റ് വീതം നേടി.
