ക്ഷേമ പെൻഷനുകൾക്കായി പിരിച്ച പണവും പിണറായി സർക്കാർ മുക്കി – കെ.എൽ പൗലോസ്
പനമരം : സാമൂഹ്യക്ഷേമ പെൻഷനുകൾ പാവങ്ങൾക്ക് എല്ലാ മാസവും മുടങ്ങാതെ നൽകാനെന്ന പേരിൽ ജനങ്ങളിൽ നിന്നും കുത്തിപ്പിഴിഞ്ഞെടുത്ത പണവും പിണറായി സർക്കാർ മുക്കിയെന്ന് കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം കെ.എൽ. പൗലോസ്. പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പനമരം പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികലവും ജനവിരുദ്ധവുമായ നയങ്ങൾ മൂലം പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന വില ഉള്ളത് നമ്മുടെ നാട്ടിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, ഭൂമിയുടെ നികുതി, വൈദ്യുതി ചാർജ്, വെള്ളക്കരം, കെട്ടിട നികുതി, പാചകവാതക വില, ഭൂമിയുടെ ന്യായ വില തുടങ്ങിയവയുടെ വർധനവ് മൂലം ജീവിതം ദുസ്സഹമായ ജനങ്ങളിൽ നിന്നും ക്ഷേമ പെൻഷനായിട്ടെന്ന് പറഞ്ഞു ഡീസലിനും പെട്രോളിനും രണ്ടു രൂപ വില കൂട്ടി പിണറായി സർക്കാർ വാങ്ങിയത് എല്ലാ മാസവും പാവങ്ങളുടെ സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങാതെ നൽകാനെന്ന് പറഞ്ഞാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി സർക്കാരിന് കോടാനുകോടി രൂപ ഈ ഇനത്തിൽ ലഭിച്ചു കഴിഞ്ഞു. ഈ കോടികളൊക്കെ എവിടെ പോയി. സാമൂഹ്യ ക്ഷേമപെൻഷൻ ഇപ്പോഴും മാസങ്ങൾ കുടിശ്ശിഖയാണ്. പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന പോലെയാണ് പാവങ്ങളുടെ പേരിൽ ജനങ്ങളിൽ നിന്നും കുത്തിപ്പിഴിഞ്ഞെടുത്ത പണം സർക്കാർ അടിച്ചു മാറ്റിയത്. ഇത് അത്യന്തം അപമാനകരവും നിന്ദ്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിൽസൺ തൂപ്പുംകര അധ്യക്ഷത വഹിച്ചു. ചിന്നമ്മ ജോസ്, ബെന്നി അരിഞ്ചേർമല, സിനോ പാറക്കാലായിൽ, വാസു അമ്മാനി, വിനോദ് തോട്ടത്തിൽ, സാബു നീർവാരം, ബീന സജി, ജോർജ് പടക്കൂട്ടിൽ, ജോസ് നിലമ്പനാട്ട്, ബഷീർ എറമ്പയിൽ, അജയ്ഘോഷ്, പ്രമോദ് തൊണ്ടർനാട്, ഉഷ വിജയൻ ഉമ്മച്ചൻ നീർവാരം, ബാബു വലിയപടിക്കൽ, അനിൽ പനമരം, എം.കെ അമ്മദ്, എം.ജി പ്രകാശൻ, സെബാസ്റ്റ്യൻ വെള്ളാക്കുഴി, ഷിൽസൺ, സി.പി. ശശിധരൻ, ഇ.ജെ സെബാസ്റ്റ്യൻ, കൊല്ലിയിൽ രാജൻ, ജോഷി വാണകുടി, ഗിരിജ സുധാകരൻ, ബേബി തുരുത്തിയിൽ, ലിസ്സി പത്രോസ് ആന്റണി വെള്ളാക്കുഴി, ജയ് ഇടയകൊണ്ടാട്ട്, എ.സദാനന്ദൻ എന്നിവർ സംസാരിച്ചു.