September 20, 2024

സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ആതിഥേയരെ പത്തു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

1 min read
Share

 

സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ആതിഥേയരെ പത്തു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

 

ഹരാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ആതിഥേയരെ പത്തു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 30.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ സിംബാബ്‌വെ ഉയര്‍ത്തിയ വിജയലക്ഷ്യം 192 റണ്‍സ് നേടി മറികടന്നു. 115 പന്തുകള്‍ അവശേഷിക്കവേയായിരുന്നു ഇന്ത്യന്‍ വിജയം.

 

ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിന്റെയും ശിഖര്‍ ധവാന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. സിംബാബ്‌വെ എട്ട് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും കരുത്തരായ ഇന്ത്യന്‍ ഓപ്പണിംഗ് കൂട്ടുകെട്ടിന് മുന്നില്‍ അടിപതറുന്ന കാഴ്ചയാണ് കണ്ടത്. 72 പന്തില്‍ ഒരു സിക്‌സറിന്റെയും 10 ബൗണ്ടറികളുടെയും അകമ്പടിയോടെ തകര്‍പ്പന്‍ ഇന്നിംഗ്‌സായിരുന്നു ശുഭ്മാന്‍ ഗില്‍ കാഴ്ചവെച്ചത്. 113 പന്തില്‍ 9 ബൗണ്ടറികള്‍ അടക്കം ശിഖര്‍ ധവാന്‍ 81 റണ്‍സ് നേടി.

 

നേരത്തെ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ തീരുമാനം ശരിവെക്കും വിധമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. 40.3 ഓവറില്‍ സിംബാവെ 189 റണ്‍സിന് പുറത്തായി.

 

സിംബാബ്‌വെയുടെ സ്‌കോര്‍ 50 പൂര്‍ത്തിയാകുമ്പോഴേക്കും നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പവലിയനിലെത്തി. ആദ്യ 10 ഓവറില്‍ സിംബാംബ്‌വെക്ക് നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെയാണ് നഷ്ടമായത്. അവസാന ഓവറുകളില്‍ പിടിച്ചുനിന്ന ബ്രാഡ് ഇവാന്‍സും റിച്ചാര്‍ഡുമാണ് ആതിഥേയരുടെ സ്‌കോര്‍ 189 ല്‍ എത്തിച്ചത്. റിച്ചാര്‍ഡ് 34 റണ്‍സ് നേടി. ബ്രാഡ് ഇവാന്‍സ് 33 റണ്‍സ് നേടി പുറത്താകാതെ നിന്നു.

 

ഇന്ത്യക്കെതിരെ ശ്രദ്ധയോടെയാണ് ആതിഥേയര്‍ തുടക്കം കുറിച്ചതെങ്കിലും ആറ് ഓവറിനുശേഷം ഒന്നിനുപുറകെ ഒന്നായി ബാറ്റ്‌സ്മാന്‍ കൂടാരം പൂകുന്ന കാഴ്ചക്കാണ് ഹരാരെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മധ്യനിരയ്ക്കും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

 

ക്യാപ്റ്റന്‍ ഇന്നസെന്റ് കൈയ ആണ് ആദ്യം വീണത്. ദീപക് ചാഹറിനായിരുന്നു ആദ്യ വിക്കറ്റ്. അടുത്ത ഓവറില്‍ തദിവാനഷെയും ചാഹറിനു മുന്നില്‍ വീണു. മൂന്നാം നമ്ബറില്‍ ഇറങ്ങിയ വെസ്ലിക്കോ, സീന്‍ വില്യംസിനോ ഇന്ത്യന്‍ നിരക്കെതിരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞു. ഇന്നസെന്റ് കാല നാല് റണ്‍സും തദിവാനഷെ എട്ടും വെസ്ലി അഞ്ചും സീന്‍ വില്യംസ് ഒരു റണ്‍സും നേടി. സിക്കന്ദര്‍ റാസ(12), റിയാന്‍ ബുരി(11) ലൂക് ജോംഗ്‌വെ(13), വിക്ടര്‍(8) റണ്‍സും നേടി. 35 റണ്‍സ് നേടിയ സിംബാബ്‌വെ ക്യാപ്റ്റന്‍ റെജിസ് ചകാബ്‌വെയാണ് ടോപ് സ്‌കോറര്‍. 25 എക്‌സ്ട്രാസ് ഇന്ത്യ വഴങ്ങി.

ഇന്ത്യക്കു വേണ്ടി ദീപക് ചാഹര്‍, പ്രസിദ് കൃഷ്ണ, അക്‌സര്‍ പട്ടേല്‍ മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.