September 20, 2024

അഞ്ച് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 3,339 കോടി

1 min read
Share



കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രം പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 3,339.49 കോടി രൂപ. അച്ചടി മാധ്യമങ്ങള്‍ക്ക് 1,736 കോടി രൂപയുടെയും, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് 1,569 കോടി രൂപയുടെയും പരസ്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

വര്‍ഷാടിസ്ഥാനത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍, 201718 ല്‍ അച്ചടി മാധ്യമത്തിന് 636.36 കോടിയും ഇലക്‌ട്രോണിക് മീഡിയയ്ക്ക് 468.92 കോടിയും പരസ്യങ്ങള്‍ക്കായി ചെലവഴിച്ചു. 201819ല്‍ അച്ചടി മാധ്യമത്തിന് 429.55 കോടിയും ഇലക്‌ട്രോണിക് മീഡിയയ്ക്ക് 514.28 കോടിയും, 201920ല്‍ അച്ചടി മാധ്യമങ്ങള്‍ക്ക് 295.05 കോടി രൂപയും മാധ്യമങ്ങള്‍ക്ക് 317.11 കോടി രൂപയും, 202021ല്‍ അച്ചടിക്കാന്‍ 197.49 കോടി രൂപയും ഇലക്‌ട്രോണിക്‌സിന് 167.86 കോടി രൂപയും, 202122ല്‍ അച്ചടിക്കാന്‍ 179.04 കോടി രൂപയും ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് 101.24 കോടി രൂപയും നല്‍കി.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ 12 വരെ അച്ചടി മാധ്യമങ്ങള്‍ക്ക് 19.26 കോടിയുടെയും ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് 13.6 കോടിയുടെയും പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. അനുരാഗ് താക്കൂര്‍ മന്ത്രാലയം തിരിച്ചുള്ള ചെലവുകളുടെ കണക്കും നല്‍കിയിട്ടുണ്ട്. 2017 മുതല്‍ 2022 ജൂലൈ 12 വരെയുള്ള കണക്കുകള്‍ പ്രകാരം 615.07 കോടി രൂപയുമായി ധനമന്ത്രാലയമാണ് പരസ്യങ്ങള്‍ക്കായി പരമാവധി ചെലവഴിച്ചത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് രണ്ടാം സ്ഥാനത്ത്, 506 കോടി. 411 കോടി രൂപ പരസ്യത്തിനായി ചെലവഴിച്ച ആരോഗ്യ മന്ത്രാലയമാണ് മൂന്നാം സ്ഥാനത്ത്.

പ്രതിരോധ മന്ത്രാലയം 244 കോടിയും വനിതാ ശിശുക്ഷേമ മന്ത്രാലയം 195 കോടിയും ഗ്രാമവികസന മന്ത്രാലയം 176 കോടിയും കൃഷി മന്ത്രാലയം 66.36 കോടിയും പരസ്യങ്ങള്‍ക്കായി ചെലവഴിച്ചു. തൊഴില്‍ മന്ത്രാലയവും 42 കോടിയോളം ചെലവഴിച്ചു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍സ് (സിബിസി) വഴിയാണ് ഈ പരസ്യങ്ങളെല്ലാം നല്‍കിയത്. കോണ്‍ഗ്രസ് എംപി ജി.സി ചന്ദ്രശേഖരാണ് രാജ്യസഭയില്‍ ചോദ്യം ഉന്നയിച്ചത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.