കാടുപിടിച്ച പറമ്പുകള്‍ വൃത്തിയാക്കാൻ സര്‍ക്കാര്‍ നിര്‍ദേശം : ഉടമകള്‍ നിര്‍ദ്ദേശം അവഗണിച്ചാല്‍ ചെലവ് ഈടാക്കും

സംസ്ഥാനത്ത് പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ കാടുപിടിച്ച സ്വകാര്യ പറമ്ബുകള്‍ വൃത്തിയാക്കുന്നതിനായി സർക്കാർ കർശന നടപടികളുമായി മുന്നോട്ട് . ഉടമ പറമ്ബ് വൃത്തിയാക്കിയില്ലെങ്കില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വൃത്തിയാക്കി അതിന്റെ ചെലവ് ഉടമയില്‍നിന്ന് ഈടാക്കാമെന്ന പഞ്ചായത്തിരാജ് പട്ടം കർശനമായി നടപ്പാക്കാൻ സർക്കാർ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കു നിർദേശം നല്‍കി.
2021 മാർച്ച് 24ന് തൃശൂർ മാള പൊയ്യ പഞ്ചായത്ത് പരിധിയില്‍ മൂന്നു വയസുകാരനായ കുട്ടി അയല്‍പക്കത്തെ കാടുകയറിക്കിടന്ന പറമ്ബില്‍ നിന്നും പാമ്ബുകടിയേറ്റ് മരിച്ചിരുന്നു. ഈ സംഭവത്തെത്തുടർന്ന് 2023 മാർച്ച് രണ്ടിന് കാടുപിടിച്ച പറമ്ബുകള്‍ വൃത്തിയാക്കേണ്ടതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു ഇതാണ് ഇപ്പോള്‍ സംസ്ഥാന സർക്കാർ കർശനമായി നടപ്പാക്കാനൊരുങ്ങുന്നത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഇത്തരം കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്നതിന് 1994ലെ കേരള പഞ്ചായത്തുരാജ് ആക്ടില്‍ സെക്ഷൻ 238, 230, 240 പ്രകാരം ഉടമകള്‍ക്ക് നിർദേശം നല്‍കാവുന്നതാണ്
കാടുപിടിച്ച പറമ്ബ് വ്യക്തിക്കോ കൃഷിക്കോ ആപത്തുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പഞ്ചായത്ത് കരുതുന്നപക്ഷം ആ സ്വകാര്യ പറമ്ബിലെ വൃക്ഷമോ ശാഖയോ മുറിച്ചുമാറ്റണമെന്നും കാട്ടുചെടികള്‍, ഹാനികരമായ വ്യക്ഷ സസ്യാദികള്‍ വിഷകരമായ ഇഴജന്തുക്കള്‍, ഉപദ്രവകാരികളായ മൃഗങ്ങള്‍ എന്നിവ അയല്‍പക്കത്തിന് ഉപദ്രവകരമായിട്ടുള്ളതാണെങ്കില്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആക്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.പറമ്ബിന്റെ ഉടമസ്ഥൻ ചട്ടം പാലിക്കാത്ത പക്ഷം, സെക്രട്ടറിക്ക് നേരിട്ടു വൃത്തിയാക്കി ഉടമയില്‍ നിന്നും ഇതിനു വരുന്ന ചിലവ് ഈടാക്കാം