സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രോളിങ് നിരോധനം. കേരളതീര പ്രദേശത്തെ കടലില്‍ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ 2025 ജൂലൈ 31 വരെ (ജൂണ്‍ ഒമ്ബത് അർധരാത്രി മുതല്‍ ജൂലൈ 31 അർധരാത്രി വരെ) 52 ദിവസമാണ് ട്രോളിങ് നിരോധനം.
മത്സ്യസമ്ബത്ത് സംരക്ഷിക്കുന്നതിന് മത്സ്യപ്രജനന കാലത്ത് നടത്തുന്ന നിയന്ത്രണത്തിന് മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും സഹകരണം ഉണ്ടാകണമെന്ന് അധികൃതർ അഭ്യർഥിച്ചു.
പരമ്ബരാഗത മത്സ്യബന്ധനത്തിന് വിലക്കില്ല. സാധാരണ വള്ളങ്ങളും ഇന്‍ബോര്‍ഡ് വള്ളങ്ങളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാല്‍, ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഒരു കാരിയര്‍ വള്ളം മാത്രമേ ഉപയോഗിക്കാവൂ. നിയമവിരുദ്ധമായ മത്സ്യബന്ധന രീതികളും രണ്ടു ചെറുവള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിങ്ങും സ്വീകരിക്കരുത്.
ട്രോളിങ് നിരോധനത്തിന് എതിരായ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. യന്ത്രവത്കൃതബോട്ടുകള്‍ കടലില്‍ പോകുകയോ മത്സ്യബന്ധനം നടത്തുകയോ ചെയ്യാൻ പാടില്ല. ജൂണ്‍ ഒമ്ബത് അര്‍ധരാത്രി 12ന് മുമ്ബ് എല്ലാ ബോട്ടുകളും ഹാര്‍ബറിലെത്തിക്കണം. നിരോധനം അവസാനിക്കുന്ന ദിവസമായ ജൂലൈ 31ന് അര്‍ധരാത്രി 12ന് ശേഷം മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടാനാകൂ.
മത്സ്യബന്ധനം നടത്തുന്ന ഇതരസംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്ബതിന് മുമ്ബ് കേരള തീരം വിടണമെന്നും നിർദേശമുണ്ട്. നിരോധനം നടപ്പാക്കാനും നിയമലംഘനം തടയാനും ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കും.
എല്ലാ യാനങ്ങളിലും രജിസ്ട്രേഷന്‍ മാര്‍ക്ക് ഉണ്ടാകണമെന്നും മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ തിരിച്ചറിയല്‍ രേഖ, മതിയായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍, ലൈഫ് ജാക്കറ്റ്, ആവശ്യമായ അളവില്‍ ഇന്ധനം, ടൂള്‍ കിറ്റ് എന്നിവ വള്ളങ്ങളില്‍ കരുതണമെന്നും അധികൃതർ അറിയിച്ചു.