കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും 25000 രൂപ പിഴയും
മാനന്തവാടി : 2018 ഡിസംബർ മാസത്തിൽ മാനന്തവടി ടൗണിൽ വെച്ച് 1.150 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ കാസർഗോഡ് തളങ്ങൂർ അൻവർ മൻസിൽ വീട്ടിൽ അഹമ്മദ് അജീറിനെ കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി രണ്ടു വർഷം കഠിന തടവിനും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.
നാർക്കോർട്ടിക് സ്പെഷ്യൽ ജഡ്ജ് അനിൽകുമാർ എസ്.കെ ആണ് വിധി പ്രഖ്യാപിച്ചത്.
എക്സൈസ് എൻഫോഴ്സ്മെൻ്റ ആൻ്റ് ആൻ്റീനാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ പി.ജി രാധാകൃഷ്ണൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസി.എക്സൈസ് കമ്മീഷണർ ആയിരുന്ന എൻ. രാജശേഖരൻ ആണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.യു സുരേഷ്കുമാർ ഹാജരായി.