മാനന്തവാടിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി
1 min read
മാനന്തവാടിയിൽ മാനന്തവാടി നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചു. നിരോധിച്ച പ്ലാസ്റ്റിക് കാരിബാഗുകളും കസ്റ്റഡിയിലെടുത്തു.
വള്ളിയൂർക്കാവ് റോഡിലെ ഹോട്ടൽ ഗ്രാൻഡ്, കോക്ടെയിൽ റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നാണ് ബുധനാഴ്ച പഴകിയ ബീഫ്, കോഴിക്കറി, കോഴി പൊരിച്ചത് എന്നിവയും പ്ലാസ്റ്റിക് കാരിബാഗുകളും പിടികൂടിയത്.
പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. അജിത്ത്കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. പ്രസാദ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.