പെട്രോളിന് 5 രൂപ 30 പൈസയും ഡീസലിന് 3 രൂപയും വര്‍ധിപ്പിച്ച് നയാര
പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ കമ്പനിയായ നയാര എനർജി. പെട്രോളിന് 5 രൂപ 30 പൈസയും ഡീസലിന് 3 രൂപയുമാണ് വര്‍ധിപ്പിച്ചത്. അതേസമയം മറ്റു കമ്പനികള്‍ നിലവില്‍ വില കൂട്ടിയിട്ടില്ല. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനുനേരെ നടത്തുന്ന ആക്രമണത്തെ തുടർന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയർന്നതാണ് വിലവർധനക്ക് കാരണം. മാർച്ച് ഏഴിന് രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചത്. ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 60 രൂപയാണ് കൂട്ടിയത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 115 രൂപയും കൂട്ടി. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറുകള്‍ക്ക് കേരളത്തില്‍ 922 രൂപയാണ് വില.
ഗാർഹിക സിലിണ്ടറുകള്‍ക്ക് ചെന്നൈയില്‍ 868.50 രൂപക്ക് പകരം 912.50 രൂപയാകും. ഡല്‍ഹിയില്‍ ഇത് 853 രൂപയില്‍നിന്ന് 913 രൂപയായി. മുംബൈയില്‍ 852.50 രൂപയില്‍നിന്ന് 912.50 രൂപയായി ഉയരും. കൊല്‍ക്കത്തയില്‍ 879 രൂപക്കു പകരം ഇനി 930 രൂപ നല്‍കണം. 19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില കേരളത്തില്‍ 1890 രൂപയായി. ഡല്‍ഹിയില്‍ 1768.50 രൂപയില്‍ നിന്ന് 1883 രൂപയായാണ് വർധിച്ചു. മുംബൈയില്‍ 1720.50ല്‍ നിന്ന് 1835 ആയും കൊല്‍ക്കത്തയില്‍ 1875.50ക്കുപകരം 1990 ആയും ഉയർന്നു.
