മുള്ളൻകൊല്ലിയിലെ കർഷകരുടെ കുടിയിറക്ക് ഭീഷണി സർക്കാർ ഇടപെടണം : സ്വതന്ത്ര കർഷക സംഘം

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"effects":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}
പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിലെ 170 കർഷക കുടുംബങ്ങൾ നേരിടുന്ന കുടിയിറക്ക് ഭീഷണി പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
തലമുറകളായി കൈവശം വെച്ചു വരുന്നതും സംസ്ഥാന സർക്കാറിൽ നിന്ന് പട്ടയം ലഭിച്ച് ഉപയോഗിച്ചു വരുന്നതുമായ ഭൂമിക്കാണ് കർണാടക സ്വദേശിനി ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചു കുടിയിറക്കിനൊരുങ്ങുന്നത്. പെരിക്കല്ലൂർ, മുപ്പത്തിമൂന്ന് കവല, എൺപത് കവല എന്നീ പ്രദേശങ്ങളിലെ ഭൂമി കൈവശക്കാർക്കാണ് ഭൂമി ഒഴിഞ്ഞു കൊടുക്കുകയോ, അല്ലെങ്കിൽ ഭൂമി വില നൽകുകയോ വേണമെന്നാവശ്യപ്പെട്ട് വക്കിൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
നോട്ടീസ് ലഭിച്ച കർഷകരുടെ ഉൽക്കണ്ഠയും ആശങ്കയും അകറ്റാനും സർക്കാർ ഭാഗത്ത് നിന്നും അടിയന്തരമായ ഇടപെടലാണ് ആവശ്യം. പട്ടയം ലഭിച്ച ഭൂമി നികുതി അടച്ച് കൈവശം വെച്ച് ഉപയോഗിക്കുനന്നവർക്ക് സംരക്ഷണം നൽകണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.