വയനാട് ഡിസിസി ട്രഷററുടെയും മകൻ്റെയും ആത്മഹത്യ ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

ബത്തേരി : വയനാട് ഡിസിസി ട്രഷററർ എൻ.എം വിജയൻ്റെയും മകൻ്റെയും മരണത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സുല്‍ത്താൻ ബത്തേരി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും മരണവും അന്വേഷിക്കും. ഇന്നലെ പുറത്തുവന്ന ഉടമ്ബടി രേഖയില്‍ പേരുള്ള പീറ്റർ ജോർജിൻ്റെ മൊഴിയെടുത്തു.
സുല്‍ത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമനത്തിന് ഉദ്യോഗാർത്ഥികളില്‍ നിന്ന് വിജയൻ ഇടനിലക്കാരനായി ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന് ആരോപണമുയർന്നിരുന്നു. കോണ്‍ഗ്രസിനെ വെട്ടിലാക്കി നിയമന കോഴ സംബന്ധിച്ച കരാർ രേഖ പുറത്തുവന്നിരുന്നു. സുല്‍ത്താൻബത്തേരി സ്വദേശിയായ പീറ്ററില്‍ നിന്ന് മകന് ജോലി നല്‍കാമെന്ന വ്യവസ്ഥയില്‍ 30 ലക്ഷം രൂപ കോഴ വാങ്ങിയതായാണ് 2019 ഒക്ടോബറില്‍ ഒപ്പിട്ട രേഖ.
ആത്മഹത്യ ചെയ്ത എൻ.എം. വിജയൻ രണ്ടാംകക്ഷിയായ കരാർ ഒപ്പിട്ടിരിക്കുന്നത് അന്നത്തെ DCC പ്രസിഡണ്ട് IC ബാലകൃഷ്ണനു വേണ്ടിയാണ്. ഈ ആരോപണങ്ങള്‍ സുല്‍ത്താൻബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണൻ ശക്തമായി നിഷേധിച്ചിരുന്നു.